2009, ഡിസംബർ 19, ശനിയാഴ്‌ച

മൂകാംബികാ യാ‍ത്ര 2




ഒരു വീടിന് ഉള്ളില്‍ക്കൂടിയാണ് യാത്ര വീടിനു പിന്‍വശത്ത്ക്കൂടിയുള്ള പടിക്കെട്ടിലൂടെ ഞങ്ങള്‍ നടന്നു സൌപര്‍ണ്ണികാനദി കളകളാരവമുഴക്കിസമീപത്തുകൂടിഒഴുകുന്നുണ്ട്.






വഴിയിലൂടെ കുറച്ചുദൂരം നടന്നു ഗരുഡഗുഹ ഇപ്പോള്‍ കാണുന്നുണ്ട് ഗരുഡസ്വാമിയെ മനസില്‍ മൂലമന്ത്രത്താല്‍ ധ്യാനിച്ച് കഴിഞ്ഞപ്പോള്‍ പ്രത്യേക ഉന്മേഷംശരീരത്തിലും മനസിലും പടരുന്നത് അറിയാന്‍ കഴിഞ്ഞു . ക്ഷിപ ഓം സ്വാഹ ,,,,,പക്ഷിരാജായനമ:




















അഞ്ചുമണിയോടുകൂടിക്ഷേത്രത്തില്‍പ്രവേശിച്ചു കൊടിമരത്തിനുമുന്നില്‍നിന്നുതൊഴുത് നേരെ സരസ്വതിമണ്ഡപത്തിലേക്ക് കയറി, പഠിച്ചകാര്യങ്ങള്‍ മനസില്‍ തടസ്ഥംകൂടാതെ തെളിയാനായി സരസ്വതിദേവിയെ പ്രാര്‍ത്ഥിച്ചു. ഉപാസനാമന്ത്രം 108ഉരു ജപിച്ച് സിദ്ധിവരുത്തിയശേഷം ലളിതാസഹസ്രനാമാര്‍ച്ചനയിലേക്ക് കടന്നു

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

മൂകാംബികാ യാ‍ത്ര









കാലത്ത് കുളി കഴിഞ്ഞ് ധ്യാനനിരതനായപ്പോള്‍ തന്നെ മനസു കുളിര്‍ത്തു സാധാരണ ലളിതാസഹസ്രനാമത്തിന്റെ പകുതിയെങ്കിലുമെത്തുമ്പോഴാണ് മന:സ്സന്തോഷം ലഭിക്കാറ് . പക്ഷേ ഇന്നത്തെ ദിവസത്തിന് നല്ലപ്രാധാന്യമുണ്ട് രണ്ടുവര്‍ഷത്തിനു ശേഷം ഇന്ന് മൂകാംബികയിലേക്ക് യാത്രതിരിക്കുകയാണ് .






മനസില്‍ മൂകാംബികയുടെ രൂപം നിറഞ്ഞു നില്‍ക്കുകയാണ് .
മുക്കൂസ് എന്നു സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്ന മൂകാംബിക എന്നെന്നും മനസില്‍ നിറയട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊല്ലൂര്‍മൂകാംബികയിലേക്ക് യാത്ര തുടരട്ടെ .

ജ്യേഷ്ടതുല്യനായ രതീഷ് പുരോഹിത് , എന്റെ ആ‍ത്മാര്‍ത്ഥ സുഹൃത്തായ സുജീഷ് {ജ്യോത്സ്യന്‍} , അമ്മയുടെ നിസ്സ്വാര്‍ത്ഥ ഭക്തന്മാരായ സുനില്‍, സുധീഷ് ,അബ്ബാസ്സാമി ,പ്രകാശ് ,പ്രശാന്ത് ,രമേഷ് , ഇവരുടെയൊപ്പമാണ് ഈയുള്ളവനും യാത്ര തിരിക്കുന്നത്.

ഒലവക്കോട് നിന്നും ഒന്‍പതുമണിയോടുകൂടി ട്രയിന്‍ കയറി എല്ലാവരും മുന്‍പ് പോയിട്ടുള്ളവരാണ്. എല്ലാവര്‍ക്കും നല്ല സന്തോഷം,,,
മനസില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിറഞ്ഞു ; {ഇടതുഭാഗത്ത്സുനില്‍;വലതുഭാഗത്ത് സുജീഷ് }




ട്രയിന്‍ ഷൊര്‍ണ്ണൂര്‍ എത്തിയെന്നഅറിയിപ്പുകേട്ടു , ട്രയിനിനേക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന അബ്ബാസ്സാമി പെട്ടെന്നു നിശബ്ധനായി ചെസ്സ് ബോര്‍ഡ് മായാജാലത്തിലെന്നപോലെ ഷര്‍ട്ടിനുള്ളില്‍ നിന്നും എടുത്തുനിവര്‍ത്തി {വലത്തുനിന്നും അബ്ബാസ്സാമി ,രതീഷ് പുരോഹിത്,പ്രകാശേട്ടന്‍ }



ഇനി സംസാരം കുറയും,, ആദ്യം രതീഷും അബ്ബാസാമിയും ഏറ്റുമുട്ടി പുരോഹിതന്റടുത്ത് അബ്ബാസ്സാമിക്കടിപതറി, പിന്നീട് ഞാനും പുരോഹിതനും തമ്മില്‍ കളിച്ചു ഞാന്‍ ഓരോരുത്തരേയും വെട്ടി മുന്നേറിയെങ്കിലും രാജാവിനെ രതീഷ് തളച്ചിട്ടതിനാല്‍ തോല്‍വി
സമ്മതിക്കേണ്ടിവന്നു,,സാരമില്ല ഇനിയും സമയമുണ്ടല്ലോ ,
മുക്കൂസിനെ മനസില്‍ വിചാരിച്ച് എല്ലാവരും ഉറങ്ങാന്‍ കിടന്നു.
<<<അമ്മേപരമേശ്വരീ നീ തന്നെതുണ>>>

ട്രയിന്‍ കാലത്ത് അഞ്ചുമണിയോടുകൂടി മംഗലാപുരത്ത് എത്തി. സ്റ്റേഷനിലെ ക്ലോക്കുറൂമില്‍ കയറി എല്ലാവരും കുളികഴിച്ചു പ്ലാറ്റ് ഫോമില്‍നിന്നുതന്നെ ചായയും കുടിച്ച് മെല്ലെപുറത്തിറങ്ങി, സ്റ്റേഷനുമുന്നില്‍ തന്നെപാര്‍ക്കുചെയ്തിട്ടുണ്ട് കൊല്ലൂരിലെക്കുള്ള ബസ്സ് S.N.D.P.എന്നാണ് ബസ്സിന്റെ പേര് ,ആറുമണിയോടുകൂടി ബസ്സ് പുറപ്പെട്ടു .നാലുമണിക്കൂര്‍ യാത്രവേണ്ടിവരും കുന്ദാപുരം എന്നസ്ഥലത്ത് എട്ടരമണിയോടുകൂടി എത്തി സാധാരണ മുന്‍പു കാലങ്ങളില്‍ ഒന്നുരണ്ടുപ്രാവശ്യം ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് പക്ഷേ കുറച്ചുകാ‍ലങ്ങളായി ബസ്സ് ഇവിടെ നിര്‍ത്താറില്ല.എന്റെ ദയനീയമായ ചോദ്യംകേട്ടിട്ടാവണം കണ്ടക്ടര്‍ വേറൊരു സ്ഥലത്ത് ബസ്സ്നിര്‍ത്തി പത്തുമിനിറ്റ് ഭക്ഷണത്തിനായിഅനുവദിച്ചുതന്നു
പത്തുമണിയോടുകൂടി കൊല്ലൂരില്‍ ബസ്സിറങ്ങി ദേവിഛത്ര ലോഡ്ജില്‍ റൂമെടുത്തു.എട്ടുവര്‍ഷത്തിനു മുന്‍പാണു ഞാന്‍ ആദ്യമായി മൂകാംബികയില്‍ വന്നത് അന്നുമുതല്‍ ഈലോഡ്ജിലാണ് ഞങ്ങള്‍ താമസം


റൂമെത്താന്‍ കാത്തുനിന്നതുപോലെ എല്ലാവരും കിടക്കയിലേക്ക് മറിഞ്ഞു, മൂന്നുമണിക്ക് കുളിക്കുവാനായി സൌപര്‍ണ്ണികയിലേക്ക് നടന്നു ഏകദേശം അരകിലോമീറ്ററുണ്ടാകും.സ്പടികസമാനമായജലം കുടജാദ്രിയില്‍ നിന്നുമൊഴുകിവരുന്നതീര്‍ത്ഥമാണിത്, ഒന്നുമുങ്ങിനിവര്‍ന്നപ്പോഴേക്കും ക്ഷീണമെല്ലാംകുടജാദ്രിമലകടന്നു , വെള്ളം നന്നേകുറഞ്ഞിട്ടുണ്ടെങ്കിലും ഒഴുക്കിനുകുറവില്ല. നല്ലതണുത്തവെള്ളം മനസുമന്ത്രിക്കുന്നത് അമ്മയുടെനാമം മാത്രം, പണ്ടത്തെ കിഷ് കിന്ദയാണെത്രെ കര്‍ണ്ണാടക അതു

ശരിവെയ്ക്കും പോലെ ഹനുമാന്‍
സ്വാമിയുടെ ബന്ധുക്കള്‍ ധാരാളം ഇവിടെയുണ്ട്. അവ പക്ഷേ കാര്യമി-
ല്ലാതെ ആരേയും ഉപദ്രവിക്കുന്നുമില്ല.






കുളികഴിഞ്ഞശേഷം സൌപര്‍ണ്ണികയുടെയടുത്തുള്ള ഗരുഡഗുഹയിലേക്കുനടന്നു.

ഒന്നാം ഭാഗം സമാപ്തം

2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ഡോക്ടര്‍

മാതരം പിതരം പുത്രാന്‍‌‌‌-
ബന്ധവാനപി ചാതുര :
അപ്യേതാനഭി ശങ്കേത
വൈദ്യേ വിശ്വാസമേതിച
വിസൃജത്യാത്മനാത്മാനം
നം ചൈനം പരിശങ്കുതേ
തസ്മാദ് പുത്രവദേ വൈനം
പാലയേദാര്യരംഭിഷക് .


മാതാപിതാക്കള്‍, സഹോദരന്മാര്‍, മറ്റുബന്ധുക്കള്‍ തുടങ്ങിയവരെയെല്ലാം രോഗി സംശയദൃഷ്ടിയോടെയാകും നോക്കുക , എന്നാല്‍ ഡോക്ടറില്‍ മാത്രം പരിപൂര്‍ണ്ണവിശ്വാസം അവനര്‍പ്പിക്കുന്നു .ഡോക്ടറുടെ കയ്യില്‍ താന്‍സുരക്ഷിതനാണെന്നബോധം അയാള്‍ക്കുണ്ടാകുന്നു . ഈ പറഞ്ഞത് വാസ്തവമാണ് അതിനാല്‍ രോഗിയെ പുത്രനെപ്പോലെ നോക്കി പരിരക്ഷിക്കേണ്ടത് ഡോക്ടറുടെ ചുമതലയാണ് .

വൈദ്യരാജ നമസ്തുഭ്യം
യമരാജ സഹോദര
യമസ്തു ഹരതി പ്രാണാന്‍
വൈദ്യ : പ്രാണാന്‍ ധനാനി ച


യമരാജന്റെ സഹോദരനായ ഡോക്ടറേ നമസ്കാരം ,,,
യമന്‍ പ്രാണനേയേ അപഹരിക്കുന്നുള്ളൂ ,താങ്കള്‍ പ്രാണനേയും ധനത്തേയും അപഹരിക്കുന്നു .

മനുഷ്യസ്നേഹമില്ലാത്ത ഡോക്ടര്‍മാര്‍ നല്ലവര്‍ക്കും അപമാനമാണ് .

ഇവന്‍ ജ്യോത്സ്യനോ

കള്ളന്മാര്‍ കള്ളു കുടിപ്പാന്‍ കളവൊടു കവിടി-
സ്സഞ്ചിയും കൊണ്ടു തെണ്ടി -
ക്കള്ളം ചൊല്ലിപ്പകിട്ടിച്ചരിയൊരു ഗണിത-
ക്കാരതെന്നേറെയിപ്പോള്‍
ഭള്ളുംഭാവിച്ചുപാരില്‍ പല ദിശി പലരും
സഞ്ചരിക്കുന്നതുണ്ടാ-
പ്പുള്ളിക്കാര്‍ മൂലമിപ്പോള്‍ ഗണിതവുമധികം
നിന്ദ്യമായ് ത്തീര്‍ന്നു കഷ്ടം.

ജ്യോത്സ്യവേഷം കെട്ടീനടക്കുന്നവരെകുറിച്ച് വെണ്മണിമഹന്‍ നമ്പൂതിരിപ്പാട്
കള്ളുകുടിക്കുന്നതിനായി കവടിസഞ്ചിയുമായ് ചുറ്റിനടക്കുന്ന കുറേ കള്ളാന്മാരുണ്ട് . കള്ളം പറഞ്ഞു കബളിപ്പിച്ച് വലിയ ജ്യോത്സ്യനാണെന്നു ഭാവിച്ച് നാടിന്റെ നാനാഭാഗത്തും സഞ്ചരിക്കുകയാണിവര്‍ .“കഷ്ടം“ ഈ പുള്ളിക്കാര്‍ കാരണം ജ്യോതിഷം തന്നെ വളരെ മോശമായിരിക്കുന്നു {മോശമായികൊണ്ടിരിക്കുന്നു }

ധനാഗമത്തിനു വേണ്ടി അസത്യം പറഞ്ഞ് മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ അടുത്തജന്മത്തില്‍ കുരുടനായിത്തീരും.
പ്രത്യേകിച്ചും ജ്യോതിസാകുന്ന ജ്യോതിശ്ശാസ്ത്രത്തിനെ അസത്യമാക്കിയാല്‍

നല്ലജ്യോത്സ്യനെയെങ്ങനെ തിരിച്ചറിയും ചുവടെ വായിക്കുക

കാക : കൃഷ്ണ : പിക : കൃഷ്ണ :
കോഭേദ : പിക കാകയോ :
വസന്തകാലേ സം പ്രപ്തേ
കാക :കാ‍ക : പിക : പിക : .
കാക്ക കറുത്തതാണ് കുയിലും കറുത്തതാണ് ഇവര്‍ തമ്മിലെന്തു വ്യത്യാസം ? വസന്തകാലം വരുമ്പോള്‍ കാക്ക കാക്കയും കുയില്‍ കുയിലുമാകുന്നു .
വസന്തകാലം കുയിലിനു സന്തോഷസമയമാണ് .കുയിലിന്റെ കൂജനം വസന്തകാലത്തിന്റെ മനോഹരിതയ്ക്കിണങ്ങുന്നു. കാക്കയ്ക്ക് അവസ്ഥാഭേദമൊന്നും വരുന്നില്ല .
പ്രത്യക്ഷത്തില്‍ ചിലരെ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരുടെ മഹത്വം തിരിച്ചറിയും .

2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

വിദ്യ

ആചാര്യാദ് പദമാദത്തേ
പാദം ശിഷ്യസ്സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യ
പാദം കാലക്രമേണതു.

ആചാര്യനില്‍ നിന്നും അറിവിന്റെ നാലിലൊരു ഭാഗമേ ലഭിക്കുന്നുള്ളൂ ,നാലിലൊന്ന് ശിഷ്യന്‍ സ്വയമാലോചിച്ചു ഗ്രഹിക്കുന്നു, നാലിലൊന്ന് ഒപ്പം പഠിക്കുന്നവരില്‍ നിന്നും ശേഷിച്ചഭാഗം കലക്രമേണയും അറിയുന്നു.

ഏതെങ്കിലും ഒരു കോഴ്സു പൂര്‍ത്തിയായതു കൊണ്ടുമാത്രം വിദ്യപൂര്‍ണ്ണമാകുന്നില്ല . ഓരോ ദിവസവും നാമോരോരുത്തരും പുതിയപാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

അറിവിന്റെ അക്ഷയഖനിക്കായായ ഈശ്വരനോടു നമുക്കു പ്രാര്‍ത്ഥിക്കാം.


വിദ്യത്വം ച നൃപത്വം ച
നൈവതുല്യം കദാചന
സ്വദേശേ പൂജ്യതേ രാജാ
വിദ്വാന്‍ സര്‍വ്വത്ര പൂജ്യതാ

അറിവും രാജത്വവും ഒരിക്കലും തുല്യത്വമല്ല . രാജാവ് സ്വന്തം നാട്ടിലേ ബഹുമാനിക്കപ്പെടുകയുള്ളൂ ,വിദ്വാന്‍ എല്ലായിടത്തും പൂജിക്കപ്പെടെന്നു. അതിനാല്‍ അറിവുതന്നെയാണ് മഹത്തരം.

വിദ്വാനേവ വിജാനാതി
വിദ്ദ്വജ്ജന പരശ്രമം
നഹി വന്ധ്യാവിജാനാതി
ഗുര്‍വ്വീം പ്രസവവേദനാം

വിദ്വാന്മാരുടെ പരിശ്രമത്തെക്കുറിച്ച് വിദ്വാന്‍ മാത്രമേ മനസിലാക്കുന്നുള്ളൂ . വര്‍ധിച്ച പ്രസവവേദനയെന്തെന്ന് വന്ധ്യയ്ക്കറിയുകയില്ലല്ലോ .


സര്‍വ്വ : സര്‍വ്വം ന ജാനാതി
സര്‍വ്വജ്ഞോ നാസ്തി കശ്ചന
നൈകത്ര പരീതിഷ്ഠാസ്തി
ജ്ഞാതസ്യ പുരുഷേത്വചില്‍


എല്ലാമറിയുന്നവരായി ലോകത്തിലാരുമില്ല , ഒരാളില്‍ മാത്രം സര്‍വ്വജ്ഞാനവും നിക്ഷിപ്തമായിരിക്കുന്നുമില്ല്ല്ല , ചിലര്‍ക്കു ചിലതിനെകുറിച്ചും മറ്റു ചിലര്‍ക്ക് വേറെ ചിലതിനെക്കുറിച്ചും ജ്ഞാനമുണ്ടാകും .


ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ധത ഏവനിത്യം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം


സര്‍വ്വധനത്തേക്കാളും പ്രധാനം വിദ്യാധനമാണ് . അതു കള്ളന്മാരാലോ രാജാക്കന്മാലോ അപഹരിക്കപ്പെടുന്നില്ല ,സഹോദരന്മാര്‍ പങ്കുവെയ്ക്കുന്നില്ല , ഭാരവുമില്ല ,മാത്രമോ ചിലവു ചെയ്യും തോറും വര്‍ധിച്ചുവരികയും ചെയ്യുന്നു.

സാരോപദേശം


അസംഭവം ഹേമമൃഗസ്യ ജന്മ
തഥാപി രാമോലുലുഭേ മൃഗായ
പ്രായസ്സമാപന്നവിപത്തികാലേ
ധിയോപി പുംസാം മലിനീഭവന്തി
ഹേമമൃഗത്തിന്റെ { സ്വര്‍ണ്ണമാന്‍ } ജന്മം അസംഭവ്യമാണ്.എങ്കിലും ശ്രീരാമന്‍ പൊന്മാനിനു വേണ്ടി ആഗ്രഹിച്ചു.ആപത്ത് വരുന്നസമയത്ത് ഭഗവാന്റെയടക്കം ബുദ്ധി മലിനമായി.

സമയമോശമുള്ളപ്പോള്‍ നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാലും ദോഷരീതിയില്‍ കലാശിക്കുന്നു.


ക : കാല : കാനിമിത്രാണി
കോ ദേശ : ക്വൊ വ്യയാഗമ്
കശ്ചാഹം കാചമേ ശക്തി-
രിതി ചിന്ത്യം മുഹുര്‍മ്മുഹു : .

*പറ്റിയ സമയമേത്
*മിത്രങ്ങളാരെല്ലാം
*സ്ഥലമേത്
*വരുമാനവും ചിലവുമേതുവിധം
*ഞാനാര്
*എന്റെ കഴിവെന്ത്
ഈ കാര്യങ്ങള്‍ ബുദ്ധിമാന്മാരായ ജനങ്ങള്‍ എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കണം

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

വീഡിയോ

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

മന്ത്രസാരം

*മഹാസുദര്‍ശനമന്ത്രം
==========
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ പരായ പരം പുരുഷായ പരമാത്മനേ പരകര്‍മ്മ മന്ത്ര യന്ത്ര ഔഷധസ്ത്ര ശസ്ത്രാണി സംഹര സംഹര മൃത്യോര്‍ മോചയ മോചയ ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ദീപ്ത്രേ ജ്വാലാ പരീതായ സര്‍വ്വദിക് ക്ഷോഭണകരായ ഹും ഫട് ബ്രഹ്മണേ പരം ജ്യോതിഷേ സ്വാഹ .

ഫലശ്രുതി :- ശത്രുദോഷം , ദൃഷ്ടിദോഷം , പ്രേതോപദ്രവം , എന്നിവയ്ക്കുള്ള പരിഹാരാര്‍ത്ഥം

*സമ്മോഹനമന്ത്രം
===========
ഓം ക്ലീം കൃഷ്ണായവാസുദേവായ കരകമല മധുകരായ സര്‍വ്വജന സമ്മോഹനായ സര്‍വ്വവിഘ്നവിനാശയായ സര്‍വ്വകാര്യൈക സാധനായ സ്വാഹ

ഫലശ്രുതി :- സര്‍വ്വവശ്യം

*അഘോരമന്ത്രം
=======
ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോര തരതനു രൂപ ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വാഹ

ഫലശ്രുതി :- ശത്രുദോഷം , ദൃഷ്ടിദോഷം ,ബാധോപദ്രവം എന്നിവകള്‍ മാറാന്‍

*മൃത്യുഞ്ജയമന്ത്രം
========
ഓം ത്രയമ്പകം യജാമഹേം സുഖന്ധിം പുഷ്ടിവര്‍ദ്ധനം ഉര്‍വ്വാരുക മിവ ബന്ധനാത് മൃത്യോര്‍ മൂഷീയ മാമൃതാത് സ്വാഹ

ഫലശ്രുതി :- അപമൃത്യുദോഷം , രോഗങ്ങള്‍ എന്നിവ മാറാനും ബാധാശമനത്തിനും

*മൃതസഞ്ജീവനീമന്ത്രം
==========
ഓം ജും സഹ ഈം സൌം ഹംസഹ സജ്ഞീവനീ സജ്ഞീവനീ മമ ഹൃദയ ഗ്രന്ഥിസ്തം പ്രാണം കുരു കുരു സോഹം സൌം ഈം സം ജും അമൃഷ്ടോം നമശ്ശിവായ സ്വാഹ

ഫലശ്രുതി :-രോഗശമനത്തിനും,അപമൃത്യുദോഷം മാറാനും

*സ്വയംവരമന്ത്രം
=========
ഓം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി യോഗഭയങ്കരി സകലസ്ഥാവരജംഗമസ്യ മുഖഹൃദയം മമ വശം ആകര്‍ഷയ ആകര്‍ഷയ സ്വാഹ

ഫലശ്രുതി :-വിവാഹതടസ്ഥം മാറി നല്ല വിവാഹംനടക്കാന്‍

*ശൂലിനിമന്ത്രം
=======
ഓം ഹ്രീം ദും ജ്വല ജ്വല ശൂലിനി ദുഷ്ടനിവാരിണി മാം രക്ഷ രക്ഷ അസ്മദ്ബാധകാന്‍ ദുഷ്ടാന്‍ ഹന ഹന ഹും ഫട് സ്വാഹ

ഫലശ്രുതി:-ബാധോപദ്രവനിവൃത്തിക്ക്

2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

ദേവീ ധ്യാനം


*ലോകപരമേശ്വരി,
============

ഉദ്യദിനദ്യുതിമിന്ദുകിരീടാം തുംഗകുചാം നയനത്രയയുക്താം :
സ്മേരമുഖിം വരദാങ്കുശപാശാം ഭീതികരിം പ്രഭജേ ഭുവനേശിം .

*മൂകാംബികാ
========

ത്രിമൂര്‍ത്തിശക്തി സംഭൂതാം ശ്രീവിദ്യാം മന്ത്രമാതൃകാം :
ശ്രീചക്രമദ്ധ്യനിലയാം ധ്യായേത് മൂകാംബികാ സദാ .

*സരസ്വതി
========
സരസ്വതി നമസ്തുഭ്യം വരദെ കാമരൂപിണി :
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ .
വെള്ളപളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ
കള്ളംകളഞ്ഞ കമലത്തിലെഴുന്നശക്തീ
വെള്ളത്തിലെ തിരമാലകള്‍ തള്ളീവരും കണക്കെ‌‌‌-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ .
സരസ്വതി മഹാദേവീ ത്രിലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനീ നമോ ദേവി സരസ്വതി
ക്ഷിപ്രപ്രസാദി ഭഗവന്‍ ഗണനായകൊ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വ്വത്രകാരിണി സരസ്വതി മഹാദേവി വന്നെന്‍
നാവില്‍ കളിക്ക കുമുദേഷു നിലാവുപോലെ .

ശിവ ധ്യാനം


*ശിവന്‍
=====
കരുണാസമുദ്രം സുമുഖംത്രിനേത്രം ജഡാധരം പാര്‍വ്വതിവാമഭാഗം:
സദാശിവം രുദ്രമനന്തരൂപം ചിദംബരേശം ഹൃദിഭാവയാമി.

ശിവാകാന്തശംഭോ ശശാംകാര്‍ത്ഥമവുലേ മുംഹശാലിശൂലിന്‍ ജഡാജൂഡധാരിന്‍:
ത്വമേകോജഗദ്യാപകോ വിശ്വരൂപ പ്രസീദ പ്രസീദ പ്രഭോപൂര്‍ണ്ണരൂപാം .

നാരായണന്റെ സഖിയായ പാണ്ഡവനു പാരിച്ചദുര്‍മ്മദമടക്കി വരംകൊടുപ്പാന്‍:
കൈരാതവേഷധരനാകിയ ചന്ദ്രചൂഡന്‍ കാരുണ്യമെങ്കലരുളീടുക സര്‍വ്വകാലം .

സുനിര്‍മ്മലജ്ഞാന സുഖൈകപത്രം പ്രജ്ഞാനഹേതും പരമാര്‍ത്ഥദായിനം:
ചിദംബുധ്വൊതം വിഹരന്തമദ്യമാനന്തമൂര്‍ത്തിം ഗുരുരാജമീഡേ .

ദക്ഷിണാമൂര്‍ത്തി
===========
ഗുരവേ സര്‍വ്വലോകാനാം ഭിഷജേ ഭവരോഗിണാം :
നിധയേ സര്‍വ്വവിദ്യാനാം ശ്രീദ്ദക്ഷിണാമൂര്‍ത്തയേ നമ: .

ഗണേശ ധ്യാനം


*ഗണപതീ ധ്യാനങ്ങള്‍
===============
ഗണാധിനാഥം ഭുവനത്രയാണാം കല്യാണകര്‍ത്താരമനന്തകീര്‍ത്തിം :
ഉപാസ്മഹേ വിഘ്നനിവാരണായ സ്കന്ദാഗ്രജം സര്‍വ്വ ജയസ്യഹേതും .

ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജംബൂഫലസാരഭക്ഷിതം :
ഉമാസുതം ശോകവിനാശകാരണം നമാമിവിഘ്നേശ്വരപാദപങ്കജാം .
അഗജാനന പത്മാര്‍ക്കം ഗജാനന മഹര്‍ന്നിശം:
അനേക ദം തം ഭക്താനാമേകദന്തമുപാസ്മഹേ.

*ക്ഷിപ്രപ്രസാദഗണപതി

പാശാങ്കുശൊ കല്പലതാം വിഷാണാം ദധന്‍ സ്വഹസ്താ ഹിത ബീജപൂര :
രക്തത്രിനേത്രസ്തരുനേന്ദു മവുലിര്‍ഹാരോജ്ജ്വലോ ഹസ്തിമുഖോവതാദ്വ:.
============================================

ശനിപ്പിഴയും പരിഹാരങ്ങളും

‘ശനിപ്പിഴാ എല്ലാവര്‍ക്കും പേടിയാണ് ശനിയെ കാരണം കണ്ടകശ്ശനി ഏഴരശ്ശനി ജന്മശ്ശനി അഷ്ടമശ്ശനി എന്നീസമയങ്ങളില്‍ മന:സ്സമാധാനം നഷ്ടപ്പെടുത്തുന്ന സംഭവവികാസങ്ങളായിരിക്കും ഉണ്ടാവുക .അതിനാലാണ് ജനങ്ങള്‍ ശനിയെ ഭയക്കുന്നത് . പക്ഷേ,,,,,,,,,,,,,,,,,
നമ്മളെല്ലാം കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പുണ്യപാപകര്‍മ്മങ്ങളാണ് ഈ ജന്മത്തില്‍ അനുഭവിക്കുക { ഈജന്മത്തില്‍ ചെയ്ത ശക്തിയേറിയ പുണ്യപാപകര്‍മ്മങ്ങള്‍ ഈ ജന്മത്തില്‍തന്നെ അനുഭവിച്ചേക്കാം. }
ഈജന്മത്തില്‍ നമ്മള്‍ കഴിഞ്ഞജന്മത്തിലെ പുണ്യപാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുന്നതിനോടൊപ്പംതന്നെ പിന്നെയും പാപകര്‍മ്മങ്ങള്‍ ചെയ്യുന്നു .ഫലം പിന്നേയും കിടക്കുന്നു അനുഭവിക്കാന്‍ ബാക്കി , ഇങ്ങനെ കുറേ നാള്‍കഴിയുമ്പോഴേക്കും ശരീരത്തിന്റെ ബലംനശിച്ചിരിക്കും ബാക്കിയായ കര്‍മ്മങ്ങളുമായി ആത്മാവ് അടുത്ത ശരീരത്തിലേക്ക് യാത്രയാകും . ഇങ്ങനെ ജനനമരണങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും അവസാനം കര്‍മ്മം തീരുമ്പോള്‍ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യും.
പൂര്‍വ്വജന്മാര്‍ജ്ജിതമായ പാപങ്ങളെ നമ്മളില്‍നിന്നും ദുരിതങ്ങളനുഭവിപ്പിച്ചു ശുദ്ധമാക്കുകയാണ് ശനിഭഗവാന്റെ ലക്ഷ്യം അതായത് നമ്മളെ മോക്ഷ്പ്രാപ്തിയിലെത്തിക്കാനുള്ള പരിപാവനകര്‍മ്മമാണ് ശനിഭഗവാന്‍ നിര്‍വ്വഹിക്കുന്നത് .
ശനിപ്പിഴ കാര്യമായി ബാധിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
* മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക
* മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക
* മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക
ഇതിതന്നെയാണ് മുഖ്യനിര്‍ദ്ദേശം . നമ്മില്‍നിന്നും ഒരാള്‍ക്കും ദു:ഖമനുഭവിക്കാന്‍ ഇടകൊടുക്കാതിരിക്കുക .
മറ്റു പരിഹാരക്രിയകള്‍ :‌‌- ശനിയാഴ്ചവ്രതം ,ശാസ്താഭജനം ,ഗണപതീധ്യാനം ,ഹനുമദ്പ്രാത്ഥന അസമയങ്ങളിലുള്ളയാത്രകളും ,കലഹങ്ങളും ,ശനിപ്പിഴാസമയങ്ങളില്‍ ഒഴിവാക്കേണ്ടതാണ് .

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

പാടു‌ര്‍ ജ്യോത്സ്യന്‍ jyothisham


ഒരിക്കല്‍ക്കൂടി ജ്യോതിഷത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണു ചന്ദ്രനിലെ ജലാംശം, നൂറ്റാണ്ടുകള്‍ക്കുമുമ്പേതന്നെ ഋഷിവര്യന്മാര്‍ അറിഞ്ഞ് പറഞ്ഞകാര്യം .{അത്ഭുതംതന്നെ നഗ്നനേത്രങ്ങളാല്‍ മാത്രംഗ്രഹനിരീക്ഷണം സാധ്യമായ അക്കലത്ത് ഇങ്ങനെയൊരുഅനുമാനത്തിലെത്താന്‍ അവര്‍ക്കുകഴിഞ്ഞത് .}
ഇത്രയും കണിശമായി കാര്യങ്ങളെ വിശകലനംചെയ്യുന്ന ജ്യോതിശ്ശാസ്ത്രത്തിന്റെ ഇന്നത്തെഅവസ്ഥ പക്ഷേ വളരെ പരിതാപകരമാണ് . അതിനുകാരണം ഒരുപരിധിവരെ ഈ ശാസ്ത്രം കൈകാര്യംചെയ്യുന്ന വ്യക്തികളുടെ സ്വാര്‍ത്ഥതാല്പര്യമാണ് . അവരുടെ സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇന്നു നാം കണ്ടുവരുന്നത് .ജ്യോതിഷത്തിന്റെ ചെറിയൊരു ഭാഗം മാത്രം പഠിച്ച് ജ്യൊതിഷത്തെ ബിസിനസാക്കി പ്രവര്‍ത്തിക്കുന്ന മുറിവൈദ്യന്മാരാണ് ജ്യോതിഷത്തിന്റെ ശാപം .
ജ്യോതിഷത്തെ ജീവനായും,അതുകൊണ്ടുള്ള സേവനത്തെ ജീവിതമായും കരുതുന്ന മഹദ് വ്യക്തികള്‍ക്കുപോലും ഇവരാല്‍ ദുഷ്പേരുണ്ടാകുന്നു .ഇതേരീതിയില്‍ തുടര്‍ന്നുപോയാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കകം തന്നെ ജ്യോതിശ്ശാസ്ത്രത്തിന്റെ ദയനീയപതനം നാംകാണേണ്ടിവരും .ഇത്രയും പരിപാവനമായ,മാനവരാശിക്കു വളരെ പ്രയോജനം ചെയ്യുന്ന,ദൈവീകശ്ശാസ്ത്രം തകര്‍ച്ചയിലേക്കു പോകാതിരിക്കാന്‍ നാമെല്ലാവരും ഒരുപോലെ ശ്രമിക്കണം.
ഡോക്ടര്‍മാരുടെ പേരുകള്‍ക്കൊപ്പം അവരുടെ ഡിഗ്രിയും എഴുതാറുണ്ടല്ലോ അതുപോലെ ജ്യോത്സ്യന്മാരുടെ പേരുകള്‍ക്കൊപ്പം അവരുടെ അറിവുവെളിവാക്കുന്ന രീതിയില്‍ ഓരോ പദവിനല്‍കുക.{ഇതുചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവൊന്നും വേണ്ട ജ്യോതിഷികള്‍ കൂട്ടമായി തീരുമാനിച്ചാല്‍ മതി } ആയുഷ്കാലം മുഴുവന്‍ ജ്യോതിഷം പഠിച്ചു പ്രയോഗിക്കുന്നവരും ,വന്ദനാശ്ലോകം പോലും തെറ്റാതെ ചെല്ലാനറിയാത്തവര്‍ക്കും ഒരേ പേരാണ് “ജ്യോത്സ്യന്‍” .
ജ്യോത്സ്യന്റെ അരികിലേക്കു പ്രശ്നം വെയ്ക്കാന്‍പോകുന്നയാളിനു ജ്യോത്സ്യന്റെ ജ്യോതിഷത്തിലുള്ള അറിവു അറിയില്ല . കഷ്ടകാലത്തിനു മുറിവൈദ്യസമക്ഷത്താണു ചെന്നുപെട്ടതെങ്കില്‍ ആവ്യക്തിയുടെ ജീവിതം തന്നെ അദ്ദേഹത്തിനു നഷ്ടപ്പെട്ടേക്കാം, ഇതിനുത്തരവാദിത്തം മേല്പറഞ്ഞജ്യോത്സ്യനു മാത്രമല്ല എല്ലാജ്യോത്സ്യന്മാര്‍ക്കുമുണ്ട്. ഇങ്ങനെയുള്ളവരെ ജ്യോത്സ്യന്മാര്‍ മാറ്റിനിര്‍ത്തുകതന്നെവേണം. ഇല്ലെങ്കില്‍ കാക്കയ്ക്കുഭയംകൊടുത്ത മൂങ്ങകളുടെ അവസ്ഥയാകും.
ഒരുപാടു മഹാത്മക്കള്‍ അവരുടെ ആയുസ്സുമുഴുവന്‍ പരീക്ഷണനിരീക്ഷണങ്ങളാല്‍ വളര്‍ത്തികൊണ്ടുവന്നതാണ് ജ്യോതിശ്ശാസ്ത്രം ,
നാം അതിന്റെ ഉപഭോക്താവു മാത്രമാകരുത് അവരുടെ അധ്വാനഫലം അനുഭവിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ സംഭാവനയായി ഈ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന എന്തെങ്കിലുംനമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് . വെറും ജീവിതോപാധിയായി മാത്രംകാണാതെ ഈശാസ്ത്രത്തിന്റെ സഹായത്താല്‍ മാനവരാശിക്കു ഗുണവരുത്തുന്നകാര്യങ്ങള്‍ ചെയ്യാം ,യഥാര്‍ത്ഥ ദൈവജ്ഞനാകാം .

ജ്യോതിഷത്തിന്റെ കളങ്കം മാറ്റി , തിലകം ചാര്‍ത്താം

2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

ജ്യോതിഷം ജീവിതത്തില്‍

സൂര്യനില്‍ സുഷുമ്ന എന്ന പേരോടുകൂടിയതും ഇന്ന വിധം എന്ന് നിര്‍വചിക്കാന്‍ നിവൃത്തിയില്ലാത്ത ഗുണങ്ങളോടുകൂടിയതുമായ ഒരുപ്രകാശമുണ്ട് , അതുപോലെതന്നെ ചന്ദ്രമണ്ഡലത്തിലെ ത്രികോണത്തില്‍ കല്പന എന്നൊരു മഹശക്തിയുമുണ്ട് .
സുഷുമ്ന പ്രകാശം വഴി സൂര്യഗോളത്തില്‍നിന്നും ജീവകാരണശക്തികള്‍, ചന്ദ്രമണ്ഡലത്തിലെ ത്രികോണത്തിലുള്ള കല്പനാ ശക്തിയില്‍ വന്നുചേര്‍ന്ന രൂപാന്തരപ്രാപ്തിയാണ് നാനാവിധത്തിലുള്ള ചൈതന്യവസ്തിക്കളേയും,ജഡവസ്തുക്കളേയുമുണ്ടാക്കുന്നത് . ഇങ്ങനെയുണ്ടാകുന്ന വസ്തുക്കള്‍ സകലതും സൂര്യനിലും,ചന്ദ്രനിലുമുള്ള അമൃതകലയുടേയും വിഷകലയുടേയും വൃദ്ധിയും ക്ഷയവും മൂലം മൂന്നുപ്രകൃതത്തിലായിത്തീരുന്നു.
അമൃതപ്രകൃതി
വിഷപ്രകൃതി
മിശ്രപ്രകൃതി

മനുഷ്യാ‍ദി സകലജീവജാലങ്ങളുടേയും ശരീരത്തില്‍കാണപ്പെടുന്ന ഓജസ്സ് ചന്ദ്രഗോളത്തില്‍ നിന്നുംവന്നുചേര്‍ന്നതാണ് . ജനനസമയത്തിലെ ചന്ദ്രന്റെ അമൃതശക്തിയുടെകണക്കനുസരിച്ചായിരിക്കും മേല്പറഞ്ഞ ഓജസ്സിന്റെ വൃദ്ധിക്ഷയങ്ങള്‍ , ശക്തി എന്നുപറയുന്നവസ്തു ചന്ദ്രസംബന്ധിയാണ് അതുനിമിത്തംതന്നെ ശക്തിപരങ്ങളായ സര്‍വ്വത്തിന്റേയും അവസ്ഥകള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളനുസരിച്ചായിരിക്കും . ഇതുപ്രകാരമാണ് വേലിയേറ്റം , വേലിയിറക്കം, കാമകല , വിഷകല , ഉന്മാദം , കാസം ,മുതലായരോഗങ്ങളും രക്തം , കറ ,ഇവകള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതും മറ്റും .
വെളുത്തപ്രഥമമുതല്‍ പവുര്‍ണ്ണമിവരെ അമൃതശക്തിയുടേയും , കറുത്തപ്രഥമമുതല്‍ അമാവാസിവരെ വിഷശക്തിയുടേയും ആരോഹണകാലങ്ങളാണ് . അമൃതശക്തിയുടെ ആരോഹണകാലത്തില്‍ ജനിക്കുന്നവര്‍ ഗുണാധിക്യത്തോടും , വിഷശക്തിയുടെ ആരോഹണകാലത്തില്‍ ജനിക്കുന്നവര്‍ ദോഷാധിക്യത്തോടും കൂടിയിരിക്കും .

2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ക്ഷേത്രങ്ങളെന്തിനു ?


ഈശ്വരശക്തിയെ തളംകെട്ടി നിര്‍ത്തി അത് ഭക്തന്മാരിലേക്ക് പ്രവഹിക്കുന്നതിനുള്ള ഒരു താന്ത്രികസംവിധാനമാണ് ക്ഷേത്രം .

ക്ഷയാത്‌ ത്രായാതെ ഇതി ക്ഷേത്രം ,അതായത് ക്ഷയത്തില്‍ നിന്നും രക്ഷിക്കുന്നതാണ് ക്ഷേത്രം ,നമ്മില്‍ നിന്നും ക്ഷയിക്കുന്ന ശക്തി നമുക്കു ക്ഷേത്രദര്‍ശനത്തില‌ുടെ തിരിച്ചു ലഭിക്കുന്നു.

ക്ഷതാത്‌ ത്രയാതെ ഇതി ക്ഷേത്രം എന്നും പ്രമാണമുണ്ട്, ക്ഷതമെന്നാല്‍ വേദന ,മുറിവ് എന്നെല്ലാം അര്‍ത്ഥമുണ്ട് ഇതില്‍ നിന്നെല്ലാം നമ്മെ ത്രാണനം ചെയ്യിക്കുന്ന ഋഷിപ്രോക്തമായ സംവിധാനമാണ് ക്ഷേത്രം.

ദോഷങ്ങള്‍ പര്‍ിഹരിക്കപ്പെടുവാനും സര്‍വൈശ്വര്യം കൈവരുവാനുമാണല്ലോ നമ്മള്സാധാരണ ക്ഷേത്രദര്ശനം നടത്താറ് ,
ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങള്‍ പാലിച്ചുകൊണ്ടും ശരീരമന:ശുദ്ധി പാലിച്ചുകൊണ്ടുമാണ് ക്ഷേത്രദര്ശനം നിര്‍വഹിക്കേണ്ടത് .


ക്ഷേത്രപരിധി പുറംമതില് വരെയാണ് ,ഇവിടം വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നുണ്ട് , അത് കൊണ്ടുതന്നെ പുറംമതിലിനകം മുഴുവന്‍ ശുദ്ധമാക്കി സു‌ക്ഷിക്കേണ്ടത് ഭക്തരുടെ കടമയാണ് .കുളിക്കാതെയും ,മത്സ്യമാംസാദികള്‍ കഴിച്ചും ,ഈ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കരുത് .[മതിലില്ലാത്ത ക്ഷേത്രങ്ങലാണെങ്കില്‍ പ്രാസാദവിസ്താരത്തിന്റെ ഏഴലവു‌വരുന്നിടംവരെ ചുറ്റുംപ്രവേശിക്കരുത് ] വെറ്റില മുറുക്ക് ,പുകവലി ,മദ്യപാനം ,ഇവയും പാടില്ല .
പുല ,വാലായ്മ,മുതലായ അശുദ്ധിയുള്ളവരും വിശ്വാസമില്ലാത്തവരും ഈ മതില്‍കെട്ടിനകത്ത് പ്രവേശിക്കരുത് . സ്ത്രീകള്‍ ആര്ത്തവമായാല്‍ ആദ്യത്തെ ഏഴ് ദിവസവും ,ഗര്ഭമായാല്‍ ഏഴാംമാസം തുടങ്ങുന്നതുമുതല്‍ പ്രസവിച്ചു 148 ദിവസംവരെയും ക്ഷേത്രമുറ്റത്ത് വരുവാന്‍ പാടില്ല .വിവാഹമാഗല്യം ചാര്‍ത്തിയാല്‍വധുവരന്മാര്‍ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതും നിഷേധിച്ചിട്ടുണ്ട് .


ബാഹ്യാഹാരപ്രദക്ഷിണ വഴിയാണ് .അവിടെ പ്രദക്ഷിണമായിമാത്രമെ സഞ്ചരിക്കാവു‌ ,ശയനപ്രദക്ഷിണം ചെയ്യുന്നതും ഈ പഥത്തില്‍ കു‌ടിയാണ് .ഈ പഥംമുതല്‍ അത്യന്തം ശുദ്ധി പാലിക്കണം ,ഇതിനുള്ളിലാണ് പുറത്തെ ബാലിക്കല്ലുകള്‍ ഇവര്‍ പാര്‍ഷദന്മാരാണു.ബലിക്കല്ലുകള്‍ചവിട്ടാതെയും കവക്കാതെയും അതിന് പുറമെ മാത്രമെ സഞ്ചരിക്കാവു‌ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ദീപസ്തംഭം ,കൊടിമരം,വലിയബലിക്കല്ല്, ഇവയ്ക്ക് പ്രദക്ഷിണമായി മാത്രമേ പോകാവൂ ,നിവേദ്യമെഴുന്ന്ള്ളിക്കുമ്പോള്‍ എല്ലാവരും പുറത്തേക്ക് മാറിനില്‍ക്കണം .
പ്രാസാദപ്രദക്ഷിണം ചെയ്യുമ്പോള്‍ അകത്തെബലിക്കല്ലുകള്‍ ,സപ്ത മാതൃക്കല്ലുകള്‍ ഇവതൊടാതെയും കവയ്ക്കാതെയും പുറമെക്കൂടിപോകണം ,അങ്ങനെ ചുറ്റിത്തിരുനടയില്‍ വന്നാല്‍ മണിയടിക്കെണ്ടവര്‍ മണിയടിക്കണം [ഞാന്‍ ആരാധനയ്ക്കായി തിരുനടയില്‍ വന്നിട്ടുണ്ടെന്ന് അറിയിക്കലാണ് മണിനാദം കൊണ്ടുദ്ദേശിക്കുന്നത്‌ . നടയടച്ചിരിക്കുമ്പോഴും ,നിവേദ്യസമയത്തും മണി അടിക്കരുത് ]മണിഅടിച്ചു കഴിഞ്ഞാല്‍ അഭിവാദ്യം ചെയ്യേണ്ടതാണ് [സാധാരണയായി ബ്രാഹ്മണര്‍ മാത്രമാണ് അഭിവാദ്യം ചെയ്യാറ് ] അഭിവാദ്യം കഴിഞ്ഞു രണ്ടുകയ്യും കൂട്ടിതൊഴണം ,താമരമൊട്ടു പോലെ വിരലിന്റെ അഗ്രം കൂട്ടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലുമാക്കിയാണ് തോഴേണ്ടത് .
ദേവതിരുനടയില്‍ ചെന്നു തോഴുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ മാറിനിന്നു തൊഴാം ,ശൈവാ ഉഗ്രമു‌ര്‍ത്തി കളുടെ ഇടതു വശത്തും ,വൈ ഷ്ണവദേവന്മാരുടെ വലതു വശത്തും നിന്നു തോഴുന്നതാണാചാരം .

ദേവന്‍ ഗണപതിയാണെങ്കില്‍ നടയില്‍ ചെന്നാല്‍ ഏത്തമിടണം . അത് കഴിഞ്ഞു കൈ എടുത്തു നെറ്റിയുടെ ഇടതും വലതും ഭാഗത്ത് ചേര്‍ത്തമര്‍ത്തി ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കണം , ഗണപതിക്ക്‌ വളരെ ഇഷ്ടമുള്ള കാര്യമാണിത് .

തൊഴീല്‍ കഴിയുമ്പോള്‍ ശാന്തിക്കാരന്‍ തീര്‍ത്ഥവും ,പ്രസാദവും തരും [തിരക്കുള്ള സ്ഥലങ്ങളില്‍ അത് പുറമെ കൊണ്ടുവന്നു വെച്ചിരിക്കും ] തീര്‍ത്ഥം ദേവന് അഭിഷേകം ചെയ്ത ജലവും ,പ്രസാദം ദേവബിംബത്തില്‍ ചാര്‍ത്തിയ പുവും ചന്ദനവും ആണ് . വാകചാര്‍ത്തുള്ള ക്ഷേത്രങ്ങളില്‍ നേരത്തെ എണ്ണയാടിയിരിക്കും അവിടെനിന്നു അവയുംകിട്ടും ,ചാന്താട്ടുള്ള സ്ഥലത്തു അത് ആടുന്നുവെങ്കില്‍ അതുംലഭിക്കും .


തീര്‍ത്ഥം വലതുകയ്യില്‍ വാങ്ങി മുന്നുരു നാരായണ മന്ത്രം ജപിച്ചുകൊണ്ടു സേവിക്കുക ,സേവിച്ചശേഷം തലയിലോ ,മുഖത്തോ തളിക്കുകയോ പുരട്ടുകയോ ചെയ്യാം, തീര്‍ത്ഥം ചുണ്ടില്‍ തൊടീച്ചാല്‍ എച്ചിലാകും അതിനാല്‍ ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി അതില്‍ വീഴ്ത്തുക ,കൈപ്പടത്തിന്റെ കീഴ്ഭാഗത്ത് കു‌ടിയാണ് സേവിക്കേണ്ടത് . ചന്ദനം ,ചാന്ത് മുതലായവ നെറ്റിയില്‍ തൊടുകയും ,പുഷ്പം തലയിലോ ചെവിപ്പുരത്തോ വെയ്ക്കാം ,എണ്ണയും വാകച്ചാര്‍ത്തും തലയില്‍ പുരട്ടാം .

ഇങ്ങനെ തൊഴീല്‍ കഴിഞ്ഞാല്‍ ക്ഷേത്രപ്രദക്ഷിണം ചെയ്യണം, ഗണപതിക്ക് =1 ,ആദിത്യനു =2 ,ശിവനു =3 , വിഷ്ണുവിനു = 4 , ശാസ്താവിനു = 5 ,ഷണ്മുഖനു = 6 ,ഭഗവതിക്ക് = 7 ,ഇതാണു ക്രമം. പ്രദക്ഷിണം ചെയ്യുന്നത് വളരെ സാവധാനത്തിലായിരിക്കണം കൈകള്‍ ആട്ടാതെ ദേവനെ മനസില്‍ ധ്യാനിച്ച് ദേവനാമം ഉച്ചരിച്ചുകൊണ്ടുമാണു ചുറ്റേണ്ടത്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെവലതു വശത്തായിരിക്കും , പ്രദക്ഷിണത്തിന്റെ ഓരോ ചുറ്റിലും ഒരു സ്ക്രൂ ആണിയിലൂടെ എന്നപോലെ നാം ദേവത്വത്തിലേക്കുയരുന്നു.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണത്തിനു മാത്രം അല്പം വ്യത്യാസമുണ്ട്. ശ്രീകോവിലില്‍ നിന്ന് അഭിഷേകജലം ഒഴുകിപോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിപ്രദക്ഷിണമായി എത്തുകയും അവിടെനിന്നും താഴികക്കുടം നോക്കി വന്ദിച്ചശേഷം അപ്രദിക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തി മടങ്ങി ക്ഷേത്രനടയിലെത്തുമ്പോഴാണു ഒരു പ്രദിക്ഷണം പൂര്‍ത്തിയാകുന്നത്.
ഈ വ്യത്യാസത്തിനുപിന്നില്‍ താന്ത്രികവും യോഗശ്ശാസ്ത്രപരവുമായ ചില കാരണങ്ങളാണ് .
തന്ത്രശ്ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് നമ്മുടെ ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്താനമാണ് ശിവനുകല്‍പ്പിച്ചിട്ടുള്ളത് അതിനാല്‍ തന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതിനാലാണ് ശിവപ്രദക്ഷിണത്തില്‍ സോമസൂത്രം മുറിച്ചു കടക്കരുത് എന്ന് പറഞ്ഞിരിക്കുന്നത് . കിഴക്കു നിന്നും പ്രദക്ഷിണമായി ഓവിനുസമീപമെത്തുമ്പോള്‍ തന്നെ ഭക്തന്‍ സഹസ്രാരപത്മം വരെയെത്തുന്നു.
അതിനാല്‍ തന്നെ ശിവക്ഷേത്രപ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം. [ചുറ്റമ്പലപ്രദക്ഷിണത്തിനു ഈ നിയമം ബാധകമല്ല ]

പ്രദക്ഷിണത്തിനു ശേഷം ദേവനെ വന്ദിച്ചുകഴിഞ്ഞാല്‍ പിന്നെ നമസ്കാരംചെയ്യാം,സാഷ്ടാംഗനമസ്കാരമാണ് ഏറ്റവും ഉത്തമം,കമിഴ്ന്നുകിടന്നാണല്ലോ സാഷ്ടാംഗനമസ്കാരംചെയ്യുന്നത് അപ്പോള്‍ കാലടികള്‍,മുട്ടുകള്‍,നെഞ്ച് ,നെറ്റി,എന്നീ നാലു സ്ഥാനങ്ങള്‍നിലത്തുമുട്ടിയിരിക്കണം, ഇങ്ങനെ കിടന്ന് കൈകള്‍ തലയ്ക്ക് മീതെ തൊഴുക ഇങ്ങനെ അഞ്ജലി കൂപ്പുന്നത് അഞ്ചാമംഗവും, ദേവസ്തുതിയാര്‍ന്ന നാവ് ആറാമംഗവും,ദെവനെ കാണുന്ന കണ്ണ് ഏഴാമംഗവും, ദേവധ്യാനത്തിലുള്ളമനസ് എട്ടാമംഗവുമാകുന്നു. ഇതാണ് സാഷ്ടാംഗനമസ്കാരം. സ്ത്രീകള്‍ സാഷ്ടാംഗനമസ്കാരം ചെയ്യരുത് അവരുടെ നെഞ്ച് ഭൂമിയില്‍ സ്പര്‍ശിക്കരുതെന്നാണ് നിയമം. ഇങ്ങനെ നമസ്കാരം കഴിഞ്ഞ് എഴുന്നേറ്റാല്‍ നിലം തൊട്ട് തൊഴണം , ദേവപാദം തൊഴുന്നുവെന്നാണ് സങ്കല്‍പ്പം.


കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ചുവേണം ക്ഷേത്രദര്‍ശനം നടത്താന്‍ . വീട്ടില്‍ നിന്നും കുളിച്ചു പോരുന്നവര്‍ ക്ഷേത്രകുളത്തില്‍ വന്ന് കൈയ്യും കാലും മുഖവും നനയ്ക്കുക . നിവൃത്തിയുള്ളതും മലയാളികളുടെ രീതിയില്‍ വെളുത്ത വസ്ത്രംധരിച്ചു വരുന്നതാണ് നല്ലത് . ഒരിക്കലുടുത്ത വസ്ത്രം വീണ്ടും ധരിച്ചു വരരുത്, കൊച്ചുകുട്ടികളുടെ അരയും,ഗുഹ്യഭാഗങ്ങളും മറച്ചിരിക്കണം . തൊഴാന്‍ വരുന്നവര്‍ എന്തെങ്കിലും പ്രാഭൃതം[ഒരു പിടി പൂവെങ്കിലും]കൊണ്ടുവരണം, ക്ഷേത്രത്തില്‍ തൊഴുമ്പോള്‍ അവിടെയുള്ള ദേവനെ അറിയില്ലെങ്കില്‍ ഇഷ്ടപരദേവതയെ സങ്കല്‍പ്പിച്ചുതൊഴാം .

2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

പ്രശ്നം വെയ്ക്കുന്നത് എന്തിന് ?


പ്രശ്നക്രിയ എന്നാല്‍ ആരുടം കൊണ്ട് ഒരു വ്യക്തിയുടെ ഭുതവര്‍ത്തമാനഭവിഷ്യല്‍ കാലങ്ങളിലുള്ള ശുഭാശുഭകര്മ്മം നിശ്ചയിച്ചു പറയുന്നതാകുന്നു .
പുര്‍വ്വജന്മാര്‍ജ്ജിതമെന്നും ഇഹജന്മാര്‍ജ്ജിതമെന്നും കര്‍മ്മങ്ങള്‍ രണ്ടു വിധമുണ്ട് ,അതില്‍ പുര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മത്തിന്റെ ഫലം ഈ ജന്മത്തില്‍ അനുഭവിച്ചു തീരുന്നു ,ഈ ജന്മത്തില്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അടുത്തജന്മത്തില്‍ അനുഭവിക്കുന്നു എന്നാണു വിശ്വാസം.
{ ഇതു രണ്ടും കുടാതെ സഞ്ചിതം എന്ന ഒരു ഭേദം കുടികര്‍മ്മത്തിനു കല്‍പ്പിക്കുന്നുണ്ട് ,ആയത്‌ ഭുമിയില്‍
അനുഭവിക്കാനുള്ളതല്ല ഒരു സുക്ഷിപ്പ് മുതല് പോലെ കരുതി വെയ്ക്കപ്പെടേന്ടതാകുന്നു , ഇതു കുടി ക്ഷയിച്ചാലല്ലാതെ മോക്ഷം ലഭിക്കില്ല }
ഈ ജന്മത്തില്‍ ചെയ്ത ശക്തിയേറിയ പുണ്യപാപങ്ങള്‍ ഈ ജന്മത്തില്‍ തന്നെ അനുഭവിച്ചെന്നും വരാം ,
പുര്‍വ്വജന്മത്തില്‍ ചെയ്ത ശുഭഅശുഭകര്മ്മത്തിന്റെഫലങ്ങള്‍ ജാതകത്തിലുടെ സുര്യാദിഗ്രഹങ്ങള്‍ നമുക്കു സുചിപ്പിച്ച്തരുന്നു.
ഇപ്പോള്‍ അനുഭവിക്കുന്നത് പുര്‍വ്വജന്മങ്ങളില്‍ വെച്ചു ശുഭകര്‍മ്മങ്ങളുടെ ഫലമോ?അശുഭകര്‍മ്മങ്ങളുടെ ഫലമോ? എന്നറിയുവാന്‍ പ്രശ്നംഉപയോഗിക്കുന്നു .
അത് മാത്രമല്ല ഈ ജന്മത്തില്‍ എന്ത് കര്മ്മം ചെയ്യപ്പെട്ടിരിക്കുന്നു എന്നറിയുവാനും പ്രശ്നം ഉപയോഗപ്പെടുന്നു ,
ഉദാ: ജാതകത്തില്‍ ഗുണകാലമായിട്ടും പ്രശ്നത്തില്‍ ദോഷകാലമായിട്ടും കണ്ടാല്‍ ഈ ജന്മത്തില്‍ ചെയ്യപ്പെട്ട അശുഭ കര്‍മ്മങ്ങളുടെ ഫലം നിമിത്തമാണു ഇപ്പോള്‍ ദോഷഫലങ്ങള്‍ അനുഭവിക്കുന്നതെന്നും , ജാതകത്തില്‍ ദോഷകാലമായിട്ടും പ്രശ്നത്തില്‍ ഗുണകാലമായിട്ടും വന്നാല്‍ ഈ ജന്മത്തില്‍ ചെയ്യപ്പെട്ട ശുഭകര്‍മ്മങ്ങളുടെ ഫലമായിട്ട്‌ ഇപ്പോള്‍ ഗുണഫലങ്ങളെ അനുഭവിക്കുന്നതെന്നും പറയാം .

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ജ്യോതിശാസ്ത്രം
_________________
ജ്യോതിശാസ്ത്രം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ് .
ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ സ്കന്ദങ്ങള്‍ മു‌ന്ന്, മേല്‍ പറഞ്ഞ മൂന്നുസ്കന്ദങ്ങള്‍ക്കുംക്കൂടി ആറ് അംഗ ങ്ങളുണ്ട് അവ ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുര്‍ത്തം,ഗണിതം,ഇവയാകുന്നു.
ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
ഗോളം = ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ സ്വരൂപണനിരുപണം.
നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരുപണംനടത്തുന്നതും .
പ്രശ്നം = താല്‍ക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
മുഹുര്‍ത്തം = വിവാഹാദികര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം ചെയ്യുന്നത് .
ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികള്‍ ഗണിച്ചറിയുന്നത് .

ശ്രീവാസ്തവ്‌


ആറാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തെ വെക്കേഷന്‍ ആഘോഷിക്കാന്‍ വേണ്ടി പാടുരിലെ അമ്മയുടെ വീട്ടില്‍ വിരുന്നു പോയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവിനു കാരണം ,
അമ്മാവന്‍ പ്രസിദ്ധനായ ജ്യോത്സ്യനാണ്‌ ,പാടൂര്‍ രാമദാസ്‌ ജ്യോത്സ്യര്‍ ,അദ്ദേഹത്തിന്റെ അച്ചന്‍ ജ്യോതിഷം നല്ലപോലെ അഭ്യസിച്ചിട്ടുണ്ടായിരുന്നെങ്കിലും ജ്യോതിഷം തൊഴിലായി സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല അദ്ദേഹമാണ് അമ്മാവന്റെ ഗുരുനാഥന്‍. {{അമ്മാവന്റെ അച്ചന്റെ ഫോട്ടോയാണിത് }}
അമ്മാവന്റെ കീഴില്‍ആ സമയം എന്റെ അമ്മയുടെ ചേച്ചിയുടെ രണ്ടു മക്കള്‍ ജ്യോതിഷം പഠിക്കുന്നുണ്ടായിരുന്നു .സമയംപോവാന്‍ വേണ്ടിയും കൌതുകം കൊണ്ടും അവര്‍ക്കൊപ്പം ജ്യോതിഷം പഠിയ്ക്കാന്‍ തുടങ്ങിയതാണ്‌ മെല്ലെ ഒന്നു കണ്ണോടിക്കുമ്പോഴേക്കും രണ്ടുമാസം കഴിഞ്ഞു .
അപ്പോഴേക്കും ജ്യോതിഷത്തോട് നല്ല താല്പര്യമായി ,അമ്മാവനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു നിബന്ധന വെച്ചു "ഒന്നുകില്‍ സ്കുള്‍വിദ്യാഭ്യാസം അല്ലെങ്കില്‍ ജ്യോതിഷം രണ്ടും കു‌ടിയായാല്‍ ഒന്നും നടക്കില്ല "
ജ്യോതിഷം തിരഞ്ഞെടുക്കാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരുന്നില്ല .
പക്ഷെ അച്ചന്റെയും അമ്മയുടെയും സമ്മതം വേണമല്ലോ "അവര്‍ രണ്ടുപേരും നല്ല വിദ്യാഭ്യാസമുള്ളവരാണ് ഒരിക്കലും നിന്നെ പഠിത്തം മുടക്കി ജ്യോതിഷം പഠിപ്പിക്കില്ല" എന്ന് ബന്ധുക്കള്‍ പറഞ്ഞു. പക്ഷെ സ്നേഹനിധിയായ എന്റെ അച്ചന്‍ എന്റെതാല്പര്യത്തിനു മുന്‍തുക്കം നല്കി ജ്യോതിഷം പഠിച്ചോളാന്‍പറഞ്ഞു .
ഗുരുകുല രീതിയില്‍ ഒമ്പത് വര്ഷം അമ്മാവന്റെ കീഴില്‍ ജ്യോതിഷം അഭ്യസിച്ചു .അതിനുശേഷം ആലത്തൂരില്‍ ജ്യോതിഷം പ്രാക്ടീസുചെയ്യാന്‍ തുടങ്ങി ,ഇപ്പോഴും ജ്യോതിഷം പഠിക്കുന്നുണ്ട് . ജ്യോതിഷത്തെക്കുറിച്ച് എനിക്കറിയാവുന്നത് പങ്കുവെക്കാനും അറിവുള്ളവരില്‍ നിന്നും കുടുതല്‍ മനസിലാക്കാനുമാണ് ഈ സംരംഭം നിര്മല്സരബുദ്ധ്യാ എല്ലാവരും സഹകരിക്കുമെങ്കില്‍ അതില്പരം സന്തോഷം വേറെയില്ല .

ജ്യോതിഷാടിസ്ഥാനം

ഈ സോടിയാക്കില്‍ 27 നക്ഷത്ര സമുഹങ്ങളുണ്ട് ഇവ 12 രാശികളിലായി വര്‍ത്തിക്കുന്നു ഒരു രാശിയില്‍ 2.1/4, [നക്ഷത്രം]വീതമുണ്ട് 12 രാശികളിലും കു‌ടി 27 നക്ഷത്രങ്ങള്‍ .
ഭുമി പുര്‍വ്വാഭിമുഖമായി കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കു കാണാവുന്ന ആകാശഭാഗത്തെ ഉദിച്ച ആറുരാശികളായും മറുഭാഗത്തെ ഉദിക്കാനുള്ള ആറു രാശികളായും തരംതിരിച്ചിരിക്കുന്നു ഒരു രാശിക്ക് 30 ഡിഗ്രി 12 രാശികള്‍ക്കുംകു‌ടി 360 ഡിഗ്രി . രാശിയുടെ തുടക്കം കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് മേടം മുതല്‍ മീനം വരെയായി 12 രാശികളെയും തിരിച്ചിരിക്കുന്നു .
രാശികളിലെ നക്ഷത്രങ്ങളുടെ സ്ഥിതി ,അവയില്‍ക്കൂടി ഗ്രഹങ്ങളുടെ ഭ്രമണം , അത് വഴി ഭുമിയില്‍ വസിക്കുന്ന ജീവജാലങ്ങളുടേയും ,മനുഷ്യരുടെയും ,അവസ്ഥയില്‍വരുന്ന വ്യതിയാനങ്ങളെക്കുറിച്ചു നിര്‍ണ്ണയിക്കുന്നു .
ഇതാണ് ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനം .

രാശിചക്രം


ഭുമിഅതിന്റെ അച്ചുതണ്ടില്‍ ൨൪ മണിക്കൂര്‍ കൊണ്ട് ഒരു പ്രാവശ്യം ചുറ്റിത്തിരിയുന്നു. അതേസമയം ഭുമി സുര്യന് ചുറ്റും ഒരു വര്ഷം കൊണ്ട് പ്രദിക്ഷിണം വയ്ക്കുന്നു . ഭുമിയുടെ ഈ ചലനമാണ് നക്ഷത്രങ്ങള്‍ക്ക് ചുറ്റും സുര്യന്‍ സഞ്ചരിക്കുന്നതായി തോന്നിപ്പിക്കുന്നത് .സുര്യന്റെ ഈ സാങ്കല്‍പ്പിക സഞ്ചാരപദത്തെയാണ് [[ക്രാന്തിരേഖ |എക്ലിപിറ്റിക്]] എന്ന് പറയുന്നത് . ഇതിന്റെ ഇരുവസവും ൮ ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന ആകാശപദത്തെ [[സോഡിയാക്‌]] അഥവാ രാശിചക്രം എന്ന് പറയുന്നു.

സോഡിയാക് ഒരു വൃ ത്തമാകുന്നു ഈ വൃത്തത്തില്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥിതി മനസിലാക്കുവാന്‍ ഒരു ആരംഭസ്ഥലം വേണ്ടിയിരുക്കുന്നു,നക്ഷത്ര സമുഹത്തിലെ ആദ്യ നക്ഷത്രമായ അശ്വതി നക്ഷത്രത്തിന്റെ ആരംഭത്തില്‍ നിന്നും ഈ വൃത്തത്തിന്റെ ആരംഭം കുറിക്കുന്നതായിജ്യോതിഷശാസ്ത്രം കണക്കാക്കുന്നു .ഈ ആരംഭത്ത് നിന്നും ഈ വൃത്ത ത്തിനെ 30 ഡിഗ്രി വരെയുള്ള സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു .

2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച

നക്ഷത്രങ്ങള്‍

ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളുണ്ട് അവ ക്രമത്തില്‍ അശ്വതി ,ഭരണി, കാര്‍ത്തിക ,രോഹിണി ,മകയിരം ,തിരുവാതിര ,പുണര്‍തം, പുയ്യം ,ആയില്യം ,മകം, പുരം,ഉത്രം, അത്തം ,ചിത്ര, ചോതി ,വിശാഖം ,അനിഷം തൃക്കെട്ട ,
മുലം
,പു‌രാടം,ഉത്രാടം ,തിരുവോണം, അവിട്ടം ,ചതയം ,പുരോരുട്ടാതി ,ഉത്രട്ടാതി ,രേവതി .
രാശികള്‍ 12
മേടം, ഇടവം ,മിഥുനം ,കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം,ധനു, മകരം, കുംഭം, മീനം.

2009, ജൂലൈ 6, തിങ്കളാഴ്‌ച

ജ്യോതിഷ വിശ്വാസം



പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം